പാൽ ചുരത്താത്ത തടിച്ച അമ്മിഞ്ഞയുടെ കാപ്പിപ്പൊടിക്കളറുള്ള ഞെട്ട് ഖദീജ തന്റെ മാറോടടുക്കിപ്പിടിച്ച കുഞ്ഞിന്റെ വായിലേക്കു തിരുകി. പൊടിപ്പല്ലുകൾകൊണ്ടുള്ള കുഞ്ഞിന്റെ കുഞ്ഞിക്കടി പകരുന്ന സുഖത്തിൽ ഖദീജ സ്വയം മറന്നു താരാട്ടുപാടി.
" ടീ..........!?
കള്ള ഹിമാറേ....,കണ്ട കാഫിറിച്ചികളുടെ
മക്കക്കാടീ....ഇയി അന്റെ പാലില്ലാത്ത കൊടം
വെച്ചുകൊടുക്കണത്...? "ദുനിയാവുമുഴുവൻ പ്രകമ്പനം കൊള്ളിച്ചു
കൊണ്ടെന്നപോലെ ഉമ്മറവാതിൽക്കൽനിന്നു മുഴങ്ങിയ ആ ശബ്ദംകേട്ട് ഖദീജ മാത്രമല്ല ഞെട്ടിയത്,അങ്ങേ പറമ്പിലെ സുലോചനയും
കൂടിയാണ്." ഈശ്വരാ......,റഹീമ്ക്ക....!!
ഖദീജാനോട് ഞാനപ്പഴേ പറഞ്ഞതാ....
കുട്ടീനങ്ങോട്ട് കൊണ്ടോണ്ടാന്ന്..., ഇനി
എന്തൊക്കെ പുകിലാണോ അവടെ...."സുലോചന, അടുപ്പത്തുനിന്നും ഊറ്റാനിറക്കിയ കഞ്ഞിച്ചെമ്പ് താഴെവെച്ച് കുടിലിനുള്ളിൽനിന്നു പുറത്തേക്ക് പറന്നു.
കലികൊണ്ടു ചുവന്ന റഹീമെന്ന നിസ്കാര
തഴമ്പുള്ള മനുഷ്യൻ തന്റെ ഭാര്യയുടെ കയ്യിൽ
നിന്നും കുഞ്ഞിനെ പറിച്ചെടുത്ത് മുറ്റത്തേക്ക് കുതിച്ചു." നായിന്റെമോളെ ഓരോ പൂതി....,കുട്ട്യാളില്ലാ
ത്തത് ഇന്റെ കൊയപ്പല്ലാന്ന് ഇനിക്കൊറപ്പാ...,
അപ്പൊ അന്റെ കൊയപ്പം മാറാൻ ഇജി പടച്ചോനോട് ദുആ ഇരക്ക്....,
അയിനു പകരം....കണ്ട കൂത്തിച്ചികളെ മക്കളെ തൊള്ളേക്കല്ല.........."കയ്യിലുള്ളത് കുഞ്ഞാണോ കുടമാണോ എന്ന ഭാവമേതുമില്ലാതെ അയാൾ അതിനെ മുറ്റത്തേക്കുവെക്കാൻ തുനിഞ്ഞതും, അവിടേക്കു പറന്നിറങ്ങിയ കുഞ്ഞിന്റെ യഥാർത്ഥ അമ്മപ്പക്ഷി തന്റെ കുഞ്ഞിനെ കവർന്നെടുത്ത് ചിറകിനുള്ളിലൊളിപ്പിച്ചു.
മനസാക്ഷിയെന്നൊന്നുണ്ടെങ്കിൽ
ക്ഷണനേരംകൊണ്ടതിനെ കത്തിച്ചുചാമ്പലാ
ക്കാൻ തക്കവണ്ണമൊരു തീക്കണ്ണെറിഞ്ഞാണ്,
കാഫിറിച്ചിയെന്നും കൂത്തിച്ചിയെന്നും പട്ടംലഭിച്ച സുലോചനയെന്ന ആ നവോത്ഥാന പ്രതിനിധിയായ അമ്മ തിരികെ തന്റെ കൂട്ടിലേക്ക് ചുവടുകൾ പറിച്ചുനട്ടത്.